കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home കൗതുകം

ചന്ദ്രഹാസം, ചന്ദ്രഹാസമിളക്കുക

ശ്രീ by ശ്രീ
June 6, 2014
in കൗതുകം
ചന്ദ്രഹാസം, ചന്ദ്രഹാസമിളക്കുക
0
SHARES
0
VIEWS
Share on FacebookShare on Twitter

എതിരാളിയെ നോക്കി ഭീഷണി മുഴക്കി ഭയപ്പെടുത്തുക എന്ന അര്‍ഥത്തിലാണ് ചന്ദ്രഹാസമിളക്കുക എന്ന ശൈലി പ്രയോഗിച്ചുവരുന്നത്. രാവണനു പരമശിവൻ നൽകിയ വാളിന്റെ പേരാണ് ചന്ദ്രഹാസം.

ഒരിക്കല്‍ സ്വന്തം അഹങ്കാരത്താല്‍ കൈകള്‍ കൈലാസത്തിനിടയില്‍പ്പെട്ട് പുറത്തെടുക്കാന്‍ കഴിയാതെ വേദനകൊണ്ടു പുളഞ്ഞ രാവണന്‍ ആയിരം വര്‍ഷം ആ ഇരിപ്പിലിരുന്ന് ശിവനെ ഭജിക്കുകയും ശിവന്‍ പ്രത്യക്ഷപ്പെട്ട് രാവണനു വിശേഷപ്പെട്ട ചന്ദ്രഹാസം എന്ന ഒരു വാള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. ഈ ആയുധം രാവണന് അനേകം യുദ്ധങ്ങളില്‍ വിജയം നേടിക്കൊടുക്കുകയും ഈ വാള്‍മുനയില്‍ രാവണന്‍ ലോകത്തെ കിടുകിടാ വിറപ്പിച്ചുവരുകയും ചെയ്തു.

രാവണന്‍, കുംഭകര്‍ണന്‍, വിഭീഷണന്‍, ശൂര്‍പ്പണഖ എന്നിവരാണ് വിശ്രവസിനു കൈകസിയില്‍ ജനിച്ച കുട്ടികള്‍. വിശ്രവസിന് ഇളവിള എന്ന ഭാര്യയിലും ഒരാണ്‍കുഞ്ഞു ജനിച്ചു. കുബേരന്‍ എന്ന ആ കുട്ടി വളര്‍ന്നുവന്നതോടെ ദേവന്മാരെ പ്രീതിപ്പെടുത്തി ലങ്കയുടെ ഭരണാധികാരം ഏറ്റെടുക്കുകയും ദേവന്മാരില്‍നിന്നും പുഷ്പകവിമാനം കൈക്കലാക്കുകയും ചെയ്തു. കൈകസിക്ക് അസൂയ തോന്നി. ബ്രഹ്മാവിനെ തപസ്സുചെയ്തു വരദാനം വാങ്ങാന്‍ അവള്‍ മക്കളെ പ്രേരിപ്പിച്ചു.

ഏറ്റവും കൊടിയ തപസ്സു ചെയ്തത് രാവണനായിരുന്നു. പഞ്ചാഗ്നി മധ്യത്തില്‍ നിന്നുകൊണ്ട് ആയിരം വര്‍ഷം തപസ്സുചെയ്തിട്ടും ബ്രഹ്മാവു പ്രത്യക്ഷപ്പെടാതായപ്പോള്‍ രാവണനു നിരാശ തോന്നി.

വികാരവിവശനായി അയാള്‍ സ്വന്തം തല വെട്ടി അഗ്നിയിലേക്കിട്ടു. അടുത്ത ആയിരം വര്‍ഷം പൂര്‍ത്തിയായതോടെ രണ്ടാമത്തെ തലയും അറുത്തെടുത്ത് അഗ്നിയിലിട്ടു ഹോമിച്ചു. അങ്ങനെ ഒന്‍പതു തലയും ഹോമിച്ചു. തപസ്സ് പതിനായിരം വര്‍ഷം പൂര്‍ത്തിയായി. പത്താമത്തെ തലയും അറുക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രഹ്മാവു പ്രത്യക്ഷപ്പെട്ട് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളാന്‍ ആജ് ഞാപിച്ചു. മനുഷ്യനില്‍നിന്നല്ലാതെ മറ്റാരില്‍നിന്നും തനിക്കു മരണമുണ്ടാകരുതെന്ന വരമാണു രാവണന്‍ നേടിയത്.

വരം വാങ്ങിയ രാവണന്‍ കുബേരനുമായി യുദ്ധപ്രഖ്യാപനം നടത്തി. കുബേരനെ തോല്‍പ്പിക്കുകയും പുഷ്പകവിമാനം കൈക്കലാക്കുകയും ചെയ്തു. കുബേരനെ കീഴടക്കിയ രാവണന്‍ നേരെ പോയത് കൈലാസത്തിലേക്കാണ്. കൈലാസത്തിലെത്തിയ അദ്ദേഹത്തെ ശിവന്‍റെ ഭൂതഗണങ്ങളില്‍ പ്രധാനിയായ നന്ദികേശന്‍ തടഞ്ഞുനിര്‍ത്തി. തന്നെ തടഞ്ഞതില്‍ കോപം തോന്നിയ രാവണന്‍ കൈലാസത്തെ കീഴ്‌മേല്‍ മറിക്കാന്‍ തുടങ്ങി.

ഇരുപതു കൈകളും കൈലാസ പര്‍വതത്തിനടിയില്‍ കടത്തി അതിനെ എടുത്തു കുലുക്കാന്‍ തുടങ്ങി. പാര്‍വതിക്കു ഭയമായി. ശിവന്‍ കാലുകൊണ്ടു കൈലാസത്തെ അടിയിലേക്കു ചവുട്ടിത്താഴ്ത്തി. അതോടെ രാവണന്‍റെ കൈകള്‍ കൈലാസത്തിനടിയില്‍ കിടന്നു ചതഞ്ഞരഞ്ഞു. കൈകള്‍ പുറത്തെടുക്കാന്‍ കഴിയാതെ വേദനകൊണ്ടു പുളഞ്ഞ രാവണന്‍ ആയിരം വര്‍ഷം ആ ഇരിപ്പിലിരുന്ന് ശിവനെ ഭജിച്ചു.

അവസാനം ശിവന്‍ പ്രത്യക്ഷപ്പെട്ടു രാവണനു വിശേഷപ്പെട്ട ഒരു വാള്‍ സമ്മാനമായി നല്‍കി. ആ വാളാണ് ചന്ദ്രഹാസം. രാവണന് അനേകം യുദ്ധങ്ങളില്‍ വിജയം നേടിക്കൊടുത്ത ദിവ്യായുധമാണ് ചന്ദ്രഹാസം. അനേകം ത്യാഗങ്ങളും പ്രയാസങ്ങളും അനുഭവിച്ചശേഷം കിട്ടിയ ചന്ദ്രഹാസം എന്ന വാള്‍മുനയില്‍ രാവണന്‍ ലോകത്തെ കിടുകിടാ വിറപ്പിച്ചു.

കടപ്പാട് : ഉള്ളടക്കം –  യാഹൂ, ചിത്രം ഫ്ലിക്കര്‍.

Tags: SLIDERശൈലികള്‍

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media