ജീവനുള്ള മനുഷ്യ ശരീരത്തിൽ ആത്മാവ് എന്ന പ്രതിഭാസം പ്രകാശമായി ഉളളിൽ വിളങ്ങുന്നു എന്നാണ് ഭാരതീയ ദർശനങ്ങളിൽ അടങ്ങിയിരിക്കുന്നത്. അങ്ങിനെ നോക്കിയാൽ ചെറുതിലെ നമ്മൾ പഠിക്കുന്നതാണ് ഒരു കൈത്തിരി കത്തിക്കാനും അതു കത്തണമെങ്കിലും ആധുനിക ശാസ്ത്രമനുസരിച്ച് ഒക്സിജൻ എന്ന മൂലകത്തിന്റെ ആവശ്യകത.
എന്നാൽ ഒരു വിളക്കിൽ ജീവാത്മാവായും, പരമാത്മാവായും സകല്പ്പിച്ച് രണ്ട് വശങ്ങളിൽ നിന്നും വന്ന് കെട്ടിപ്പിണഞ്ഞ് കിടക്കുന്ന തിരി. ആ തിരിയിൽ തെളിയുന്ന തീനാളത്തെ ജീവനുള്ള ശരീരത്തിന്‍റെ ഉള്ളിൽ വിളങ്ങുന്ന ആത്മീയ ചൈതന്യം, ആത്മാവ് അഥവാ കുണ്ഡലിനിയായി സങ്കല്പ്പിച്ചാൽ.
മുക്കിന്‍റെ ഇടതു വലതു ദ്വാരങ്ങളിൽ കൂടി പ്രകൃതിയിലെ വായുവിനെ ശ്വസിച്ച് അതിൽ നിന്നും ജീവൻ നിലനിർത്താൻ ആവശ്യമായ, ഊർജ്ജം ഉൽപാദിപ്പിക്കുവാനുള്ള മൂലകമായ ഓക്സിജനെ വേർതിരിച്ച് അതിന്‍റെ സഹായത്തോടെ ജീവോർജ്ജം ഉൽപാദിപ്പിച്ച്, ആ ജീവോർജ്ജത്തെ ജീവന്‍റെ നിലനില്പ്പിനായി ഉപയോഗപ്പെടുത്തി ബാക്കിവന്ന ജീവോർജ്ജത്തെ ശരീര കോശങ്ങളിലെ സൂത്രകണികയിൽ നില നിലനില്പിനായി സംഭരിച്ച് മനുഷ്യ ശരീരത്തിൽ ജീവൻ എന്ന ഈശ്വരാംശത്തെ നിലനിർത്തിപ്പോരുന്നു!
അതുകൊണ്ടാവാം എരിയുന്ന വിളക്കിനെ നാം എങ്ങിനെ നമസ്കരിക്കുന്നുവോ അതുപോലെ ഈശ്വരാംശം കുടികൊള്ളുന്ന, ജീവനുള്ള ശരീരത്തെ കണ്ടാല്‍ വണങ്ങണമെന്ന അറിവ് ഭാരതീയ ദര്‍ശനങ്ങളിലുടെ പൂര്‍വ്വികര്‍ നമുക്ക് പകർന്നു തന്നതും !
Discussion about this post